Saturday, July 16, 2011

മാജിക് ! മാജിക് ::POEM BY S.Salim Kumar


മാജിക്കു കാണിച്ചു കാണിച്ചു
മാജിക്കു പൊളിയുമ്പോള്‍
എങ്ങനെ മാജിക്കു പഠിക്കാം
എന്ന പേരില്‍ കൊച്ചുപുസ്തകം
അച്ചടിച്ചിറക്കുന്നു .
ജനം അത് മേടിച്ചു വായിച്ചു
മാജിക്കു പഠിച്ച് വരുമ്പോഴേക്കും
പുതിയ ട്രിക്കുകള്‍ വരുന്നു.
ബധിര ന്‍റെ കാതും
അന്ധന്റെ കണ്ണും
മൂകന്റെ വായും കെട്ടുന്നു.
രാജതന്ത്രം
പ്രജതന്ത്രം
മഹാമന്ത്രം
പണച്ചാക്ക്
പഴം, പപ്പടം, പിണ്ണാക്ക്
സകലത്തിലും മായം.
പറമ്പുകളില്‍
ജനാധിപത്യത്തിന്റെ വിളവെടുപ്പ് ....
കിളച്ചെടുക്കുന്നത് ആനച്ചേന.
അത് പുഴുങ്ങിത്തിന്ന്‌ അണ്ണാക്കു ചൊറിയുന്ന
ജനത്തിന്റെ വായിലേക്ക്
വിഷക്കള്ള് ഒഴിച്ചു കൊടുത്തിട്ടാണ്
അവന്റെ മുന്‍പില്‍
മാജിക്! മാജിക്!
--

Friday, June 24, 2011

ഭീമന്‍ poem by S.SALIM KUMAR


അവര്‍ പണിയുന്ന നഗരത്തിലവ
രടിമകള്‍ പിതാവധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു.
അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതിന്‍ ഋതുക്കളുമടക്കി വാഴുവോ
നധികാര ഭീമന്‍ നഗരരാക്ഷസന്‍ ..
അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.
അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയില്ലവനു കാഴ്ചയു
ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരുന്നഹര്‍നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..
അവനു കാണുവാനരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.
അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവുമവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന
പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടിക്കുമ്പോളണുബോംബു വീഴും
ഭുവനഹൃത്തടമഗാധ ഗര്‍ത്തമാ
യനവധി യുഗമമര്‍ന്നിരുന്നിടും..
അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ, മവന്നൊരാര്‍ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവസരിത്തിലോ
കിഴക്കു ദിക്കിലോ, പെരുങ്കടലിലെ
ബഡവജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാനകുലപ്പെരുമാളേ..


written (in 1987) and
posted by
S.SALIMKUMAR
kurumpakara

Wednesday, February 2, 2011

മാജിക്! മാജിക്! (poem by S.SALIMKUMAR

മാജിക്! മാജിക്!
മാജിക്കു കാണിച്ചു കാണിച്ചു
മാജിക്കു പൊളിയുമ്പോള്‍
എങ്ങനെ മാജിക്കു പഠിക്കാം
എന്ന പേരില്‍ കൊച്ചുപുസ്തകം
അച്ചടിച്ചിറക്കുന്നു .
ജനം അത് മേടിച്ചു വായിച്ചു
മാജിക്കു പഠിച്ച് വരുമ്പോഴേക്കും
പുതിയ ട്രിക്കുകള്‍ വരുന്നു.
ബധിരന്‍റെ കാതും
അന്ധന്‍റെ കണ്ണും
മൂകന്‍റെ വായും കെട്ടുന്നു.
രാജതന്ത്രം
പ്രജതന്ത്രം
മഹാമന്ത്രം
പണച്ചാക്ക്
പഴം, പപ്പടം, പിണ്ണാക്ക്
സകലത്തിലും മായം.
പറമ്പുകളില്‍
ജനാധിപത്യത്തിന്റെ വിളവെടുപ്പ്
കിളച്ചെടുക്കുന്നത് ആനച്ചേന.
അത് പുഴുങ്ങിത്തിന്ന്
അണ്ണാ \ക്കു ചൊറിയുന്ന
ജനത്തിന്‍റെ വായിലേക്ക്
വിഷക്ക ള്ള് ഒഴിച്ചു കൊടുക്കുന്നു.
എന്നിട്ടാണ് അവന്‍റെ മുന്‍പില്‍
മാജിക്! മാജിക്!
--

Monday, January 31, 2011

poem of s.salimkumar

അഞ്ചുമലപ്പാറ

അഞ്ചുമലപ്പാറ നല്ല പാറ
ആണ്ടവന്‍ വാഴുന്ന വലിയ പാറ
നില്ക്കുകയാണൊരു വമ്പനാന
കട്ടിക്കറുമ്പനാം കൊമ്പനാന
പഞ്ച ഭൂതങ്ങള്‍ക്കും നാഥനായി
പാറാവു നില്ക്കുകയാണു പാറ ..
തേവരൊടിമറഞ്ഞാനയായി
ആനയനങ്ങാതെ നില്‍പ്പുമായി .

അന്തിക്കുതേവരും തേവിമാരും
പറയറഞ്ഞാടുന്നു പാറ മേലെ
കോലങ്ങലേറ്റിക്കരിമുകിലോ
പടയണി തുള്ളുന്നു പാറമേലെ.
അഞ്ചുമലപ്പാറ ദൈവപ്പാറ
നെഞ്ചകത്തന്‍പു നിറഞ്ഞ പാറ
ഉണ്ടായ നാള്‍ തൊട്ടിതു വരേയ്ക്കും
എന്തെല്ലാം കാഴ്ചകള്‍ കണ്ടു കാണും ?

മാനുഷരില്ലാത്ത പഴയ കാലം
കാടും മൃഗങ്ങളുമായ കാലം
കാടന്മാര്‍ മക്കള്‍ കിഴങ്ങു മാന്തി
പച്ചയ്ക്കുതിന്ന പഴയ കാലം.
കാട്ടുമൃഗങ്ങളെ വേട്ടയാടി
ചുട്ടു ഭുജിച്ചു നടന്ന കാലം
പച്ചില ത്തൂപ്പു പറിച്ചു കെട്ടി
നാണം മറച്ചു മുതിര്‍ന്ന കാലം
കല്ലുകൊണ്ടായുധം തീര്‍ത്ത കാലം.

വില്ലുകൊണ്ടമ്പു തൊടുത്ത കാലം
കോടാലി കൊണ്ട് മരം മുറിച്ചു
വീടുകള്‍ തീര്‍ത്ത പുതിയ കാലം
ആളുകള്‍ ഗോത്രം തിരിഞ്ഞ കാലം
ഗോത്രങ്ങള്‍ തമ്മിലിടഞ്ഞ കാലം
പാറമേല്‍ ത്തേവരിരുന്ന കാലം
കാടു തെളിഞ്ഞു നാടായ കാലം .

തേവര്‍ക്കു നാടു കിടച്ച കാലം
നാട്ടുകാര്‍ തങ്ങളില്‍ത്തച്ച കാലം
പാറ മേലുള്ള കുളം നിറച്ചും
മീനുകള്‍ വന്നു പുളച്ച കാലം
കാലം തികഞ്ഞു പരി ണതിയാല്‍
മീനുകള്‍ പുല്ലായ് കിളിര്ത്തകാലം .

പുറ്റുപിടിച്ച മനസ്സുപോലെ
ചുറ്റും റബ്ബര്‍ക്കാടു വന്ന കാലം.
അഞ്ചുമലപ്പാറ കാണുവാനും
പാറമേലേറിയിരിക്കുവാനും
സഞ്ചാരിമാര്‍ വന്ന നല്ല കാലം.
പാറ പൊട്ടിക്കാന്‍ തമിരുമായി
വന്നവര്‍ തോറ്റു മറിഞ്ഞ കാലം.

പാറയ്ക്കിതൊക്കെയുമോര്‍മ്മയുണ്ട്
പാറ മേലാണ്ടവന്‍ വാഴുന്നുണ്ട്
നാടിന്‍ നടുക്കു തലയുയര്ത്തി
നാട്ടാരുകാണ്‍കെ യെന്നെന്നുമെന്നും
നില്‍പ്പാണ ജയ്യനാം നാട്ടുദൈവം
അഞ്ചുമലപ്പാറ നാട്ടുദൈ
വം

Saturday, January 29, 2011

Anchumalappaara (poem by s.salimkumar)

അഞ്ചുമലപ്പാറ

അഞ്ചുമലപ്പാറ നല്ല പാറ
ആണ്ടവന്‍ വാഴുന്ന വലിയ പാറ
നില്ക്കുകയാണൊരു വമ്പനാന
കട്ടിക്കറുമ്പനാം കൊമ്പനാന
പഞ്ച ഭൂതങ്ങള്‍ക്കും നാഥനായി
പാറാവു നില്ക്കുകയാണു പാറ ..
തേവരൊടിമറഞ്ഞാനയായി
ആനയനങ്ങാതെ നില്‍പ്പുമായി .

അന്തിക്കുതേവരും തേവിമാരും
പറയറഞ്ഞാടുന്നു പാറ മേലെ
കോലങ്ങലേറ്റിക്കരിമുകിലോ
പടയണി തുള്ളുന്നു പാറമേലെ.
അഞ്ചുമലപ്പാറ ദൈവപ്പാറ
നെഞ്ചകത്തന്‍പു നിറഞ്ഞ പാറ
ഉണ്ടായ നാള്‍ തൊട്ടിതു വരേയ്ക്കും
എന്തെല്ലാം കാഴ്ചകള്‍ കണ്ടു കാണും ?

മാനുഷരില്ലാത്ത പഴയ കാലം
കാടും മൃഗങ്ങളുമായ കാലം
കാടന്മാര്‍ മക്കള്‍ കിഴങ്ങു മാന്തി
പച്ചയ്ക്കുതിന്ന പഴയ കാലം.
കാട്ടുമൃഗങ്ങളെ വേട്ടയാടി
ചുട്ടു ഭുജിച്ചു നടന്ന കാലം
പച്ചില ത്തൂപ്പു പറിച്ചു കെട്ടി
നാണം മറച്ചു മുതിര്‍ന്ന കാലം
കല്ലുകൊണ്ടായുധം തീര്‍ത്ത കാലം.

വില്ലുകൊണ്ടമ്പു തൊടുത്ത കാലം
കോടാലി കൊണ്ട് മരം മുറിച്ചു
വീടുകള്‍ തീര്‍ത്ത പുതിയ കാലം
ആളുകള്‍ ഗോത്രം തിരിഞ്ഞ കാലം
ഗോത്രങ്ങള്‍ തമ്മിലിടഞ്ഞ കാലം
പാറമേല്‍ ത്തേവരിരുന്ന കാലം
കാടു തെളിഞ്ഞു നാടായ കാലം .

തേവര്‍ക്കു നാടു കിടച്ച കാലം
നാട്ടുകാര്‍ തങ്ങളില്‍ത്തച്ച കാലം
പാറ മേലുള്ള കുളം നിറച്ചും
മീനുകള്‍ വന്നു പുളച്ച കാലം
കാലം തികഞ്ഞു പരി ണതിയാല്‍
മീനുകള്‍ പുല്ലായ് കിളിര്ത്തകാലം .

പുറ്റുപിടിച്ച മനസ്സുപോലെ
ചുറ്റും റബ്ബര്‍ക്കാടു വന്ന കാലം.
അഞ്ചുമലപ്പാറ കാണുവാനും
പാറമേലേറിയിരിക്കുവാനും
സഞ്ചാരിമാര്‍ വന്ന നല്ല കാലം.
പാറ പൊട്ടിക്കാന്‍ തമിരുമായി
വന്നവര്‍ തോറ്റു മറിഞ്ഞ കാലം.

പാറയ്ക്കിതൊക്കെയുമോര്‍മ്മയുണ്ട്
പാറ മേലാണ്ടവന്‍ വാഴുന്നുണ്ട്
നാടിന്‍ നടുക്കു തലയുയര്ത്തി
നാട്ടാരുകാണ്‍കെ യെന്നെന്നുമെന്നും
നില്‍പ്പാണ ജയ്യനാം നാട്ടുദൈവം
അഞ്ചുമലപ്പാറ നാട്ടുദൈവം

--